2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഭൂതയാത്ര – രാജേഷ് ചിത്തിരയുടെ(Rajesh Chithira)വായനക്കുറിപ്പ്

ഭൂതയാത്ര രാജേഷ് ചിത്തിരയുടെ(Rajesh Chithira) വായനക്കുറിപ്പ്
വര്ത്ത്മാനമാണ് സത്യമെന്നതൊരു പ്രബലവിശ്വാസമാണ്. അത് വര്ത്ത്മാനകാലത്തിലാണ് ജീവിക്കുന്നതെന്നതിന്റെ ആശ്വാസംകൊണ്ട് ബലപ്പെട്ടതുമാവാം. ഭൂതകാലത്തെപറ്റിയുള്ള അന്വേഷണം , എഴുതപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന അതിന്റെയെല്ലാ സാധൂതകളെയും നിരാകരിക്കുന്ന കണ്ടെത്തലുകളിലേക്കാവും ഒരാളെ കൊണ്ടെത്തിക്കുക. മിത്തുകളുടെയും അവിശ്വസനീയതകളുടെയും നിര്മ്മി തികൂടിയാവും അത്തരം അന്വേഷണങ്ങളുടെ അനന്തരഫലം. രണ്ടു സമാന്തരപാതകളായി ഭൂതകാലവും വര്ത്തണമാനകാലവും പ്രത്യക്ഷപ്പെടുന്നുണ്ട് ഫാസിലിന്റെ ( Mohammed Fadzil ) ഭൂതയാത്ര എന്ന നോവലില്‍.
ഗുരുവായൂര്‍ വച്ചാണ് ഫാസിലിനെ കണ്ടത്. ഏകദേശം നാല് വര്ഷmത്തിനു ശേഷം. ഫാസിലിന്റെ രണ്ടാമത്തെ നോവലാണിത് . കോമ്പസും വേട്ടക്കോലും എന്ന ആദ്യനോവലിന്റെ പ്രകാശനത്തില്‍ ആണ് ആദ്യം കണ്ടത്. ഏറെ സ്ത്രീപക്ഷ, ദളിത്‌ പക്ഷ രചനായിരുന്ന കൊമ്പസില്‍ ചെറുകഥാകൃത്തിന്റെതായ ചില അടയാളങ്ങള്‍ മറയാതെ കിടന്നിരുന്നുവെങ്കില്‍ ഭൂതയാത്ര പൂര്ണ്ണ മായും ഒരു നോവല്‍ ശ്രമമാണ്.
ആവേഗം കുറഞ്ഞ വര്ത്തപമാനകാല അനുഭവങ്ങളില്‍ നിന്നും മുന്ത ലമുറകളിലേക്കുള്ള സഞ്ചാരം ചടുലമാവുന്ന ഒരവസ്ഥയാണ് വായനയില്‍ അനുഭവിക്കുക. നാട്ടുകഥകളിലൂടെ സഞ്ചരിക്കുന്ന നേരങ്ങളില്‍ മാന്ത്രികതയുടെ ഉന്മാദം വായനക്കാരന് കൂട്ടുവരുന്നുണ്ട്. രണ്ടു കാലങ്ങളിലെ രാഷ്ട്രീയസാമൂഹ്യാവസ്ഥകളുടെ സുഗമമായ കൂടുമാറ്റം കഴിയാതെ വന്നു ജീവിതത്തില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ കഥയുണ്ട് ഒരിടത്ത്. പഴയ കൊച്ചി-മലബാര്‍ അതിര്ത്തി യിലെ ജീവിതരീതികള്‍, മലയായിലേക്ക് പുറപ്പെട്ടു പോയ ആദ്യ മനുഷ്യരുടെ അനുഭവപരിസരം, കനോലികനാല്‍, ഹിള്ര്‍-മോസ സഞ്ചാരങ്ങള്‍, തികച്ചും ഇസ്ലാമികമായ പുരാതനവാനനീരീക്ഷണവിജ്ഞാനങ്ങള്‍, അത്തരം അറിവിന്റെ ആഴവും പരിമിതികളും,സെമിറ്റിക് ആയ കൊടുക്കല്‍ വാങ്ങലുകള്‍, അങ്ങനെ വളരെ വിപുലവും സങ്കീര്ണ്ണൊവുമായ ഒരു കഥാപരിസരത്തിലെക്കുള്ള സഞ്ചാരത്തിനെ ഏറെ ലളിതമാക്കുന്നു ഫാസില്‍. മുഖ്താറിന്റെ ( Mukthar) ന്റെ വരകളും ഏറെ ഹൃദ്യം.
ലോഗോസ് ബുക്സ് (Logos Pattambi) ആണ് പ്രസാധകര്‍.